CLASS 10 TAZKIYA 3

أفلا أكون عبدا شكورا
ഞാൻ നന്ദിയുള്ള അടിമയാവണ്ടെയോ.

سيّدنا محمد (ص) أحبّ الخلق إلی الله
നബി (സ) തങ്ങൾ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരാണ്

وأقرب العباد من ربّه
അല്ലാഹുവിനോട് ഏറ്റവും അടുത്തവരുമാണ്

ومع ذلك كان أشدّ الناس خوفا من عذاب اللّه
എന്നിരുന്നാലും നബി(സ) തങ്ങൾ അല്ലാഹുവിന്റെ ശിക്ഷയെ കൂടുതൽ ഭയപ്പെട്ടവരായിരുന്നു

وأعظمهم حرصا في ثواب اللّه
അല്ലാഹുവിന്റെ പ്രതിഫലം കൂടുതൽ ആഗ്രഹിച്ചവരുമായിരുന്നു

فكان صوّاما وقوّاما
കൂടുതൽ നോമ്പനുഷ്ഠിക്കുന്നവരും കൂടുതൽ നിസ്കരിക്കുന്നവരുമായിരുന്നു

حتّی روی المغيرة...............أكون عبدا شكورا
മുഗീറ (റ) റിപ്പോർട്ട് ചെയ്യുന്നു. ധാരാളം നിന്ന് നിസ്കരിക്കുന്ന കാരണത്താൽ നബി (സ) തങ്ങളുടെ കാലിൽ നീർക്കെട്ട് വരാറുണ്ടായിരുന്നു. അപ്പോൾ നബി (സ) യോട് ചോദിക്കപ്പെട്ടു നബി (സ) യെ എന്തിനാണ് അങ്ങ് ഇങ്ങനെ നിസ്കരിക്കുന്നത്. മുൻ കഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുക്കപ്പെട്ടവരാണല്ലോ അങ്ങ്. അപ്പോൾ നബി (സ) തങ്ങൾ ചോദിച്ചു ഞാൻ നന്ദിയുള്ള അടിമയാവേണ്ടയോ.

وذات ليلة قرأ..................والنساء والمائدة
ഒരു ദിവസം രാത്രി നിസ്കാരത്തിൽ അൽബക്കറ, ആലുഇംറാൻ, സൂറത്തുന്നിസാഅ, അൽമാഇദ, എന്നീ സൂറത്തുൽ നബി (സ) തങ്ങൾ ഓതി.

وسجد وجلس.................من قدر قيامه
ഈ നിറത്തിന്റെ അത്രയും സമയം റുകൂഉം സുജൂദും സുജൂദിന്റെ ഇടയിലെ ഇരുത്തവും നബി ﷺ തങ്ങൾ നിർവഹിച്ചു.

وقال عبد اللّه بن.................كأزيز المرجل
അബ്ദുല്ലാഹിബ്നു സഖിർ (റ) പറയുന്നു :- ഒരിക്കൽ നബി (സ) യുടെ അടുത്ത് ഞാൻ പോയി അപ്പോൾ അവിടുന്ന് നിസ്കരിക്കുക യായിരുന്നു ആ സമയം നബിയുടെ ഉള്ളിൽ നിന്നും അടുപത്ത് തിളക്കുന്ന ഒരു പാത്രത്തിലെ ശബ്ദം പോലുള്ള ശബ്ദം വന്നു.

وقال ابن أبی هالة...............ليست له راحة
മഹാനായ ഇബ്നു അബീ ഹാല പറയുന്നു :- നബി (സ) തങ്ങൾ അധീവ ദുഃഖത്തോടെയും ചിന്തയോടുകൂടെയുമായിരുന്നു ഉണ്ടായിരുന്നത്. നബി (സ) ക്ക് സമാധാനം ഉണ്ടായിരുന്നില്ല.

وكان رسول اللّه (ص) وعليّ.........في مسيرهم إلی بدر
നബി ﷺ യും അലി (റ)യും മർസദ്ബ്നു അബിൽ മർസദ് (റ)വും ബദ്റിലേകുള്ള യാത്രയിൽ ഒരു ഒട്ടകത്തെ ഊഴം വെച്ച് മാറിമാറി സഞ്ചരിക്കുകയായിരുന്നു.

فلمّاكانت عقبة...............نحن نمشی عنك
അങ്ങനെ നബി(സ) നടക്കേണ്ട ഊഴം വന്നപ്പോൾ കൂട്ടുകാർ രണ്ടുപേരും നബി (സ) യോട് പറഞ്ഞു നബി ﷺ യേ അങ്ങേയ്ക്ക് പകരം ഞങ്ങൾ നടന്നു കൊള്ളാം.

فقال : ماأنتما بأقوی............عن الأجرمنكما
അപ്പോൾ നബി(സ) പറഞ്ഞു നിങ്ങൾ എന്നെക്കാൾ ശക്തരല്ല. കൂലി ആവശ്യമില്ലാത്ത ആളുമല്ല ഞാൻ...

ولمّا كان بناء..................اللبن في بنيانه
മദീനയിലെ മസ്ജിദുന്നബവിയുടെ നിർമ്മാണം നടക്കുമ്പോൾ നബി (സ) തങ്ങൾ പള്ളി നിർമ്മാണത്തിനുള്ള ഇഷ്ടികകൾ അവരോട് കൂടി മാറ്റിവെക്കാൻ തുടങ്ങി

وهو يقول....................من المسلمين
മുസ്ലിംങ്ങളിൽ നിന്നുള്ള ഒരാളുടെ കവിത ഉദ്ധരിച്ചുകൊണ്ട് നബി (സ) തങ്ങൾ പറയുന്നുണ്ടായിരുന്നു

اللّهمّ إنّ الأجر أجر الآخرة
അല്ലാഹുവേ യഥാർത്ഥ പ്രതിഫലം പാരത്രിക ലോകത്തെ പ്രതിഫലമാണ്

فارحم الأنصار والمهاجرة
മദീനയിലുള്ള അൻസാറുകളും മുഹാജിറുകൾക്കും നീ കരുണ ചെയ്യണമേ

ولمّا رآی المسلمون..............قال بعضهم
നബി (സ) തങ്ങളുടെ പണിയെടുക്കാനുള്ള ഉത്സാഹം കണ്ടപ്പോൾ മുസ്ലീങ്ങളിൽ നിന്നുള്ള ചിലർ പറഞ്ഞു

لئن قعدنا والنبيّ يعمل..فذاك منّا العمل المضلّل
നബി (സ) തങ്ങൾ പണിയെടുത്തു കൊണ്ടിരിക്കുമ്പോൾ നാം ഇരുന്നാൽ. അത് നാം ചെയ്യുന്ന മോശമായ പ്രവർത്തനമാണ്

فلقيه رجل ومعه (ص) لبنة
നബി (സ) തങ്ങൾ ഇഷ്ടികയുമായി വരുമ്പോൾ ഒരു മനുഷ്യൻ നബിയെ കണ്ടു

فقال : أعطنيها يـــارسول اللّه (ص)
ഓ നബി (സ) യെ ഇഷ്ടിക എനിക്ക് തരൂ

فقال : إذهب..................إلی اللّه منّي
അപ്പോ നബി (സ) തങ്ങൾ പറഞ്ഞു :- നീ പോയി മറ്റൊന്ന് എടുത്തോ. അല്ലാഹുവിലേക്ക് എന്നെക്കാൾ ആവശ്യമുള്ളവ നല്ല നീ.

كما أنّه ﷺ ...........في غزوة الأحزاب
അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബി (സ) തങ്ങളും സ്വഹാബികളോടൊപ്പം പങ്കാളിയായിരുന്നു.

وكان ينقل التراب حتّی اغبرّ بطنه
നബിതങ്ങളും മണ്ണ് നീക്കിയിരുന്നു. നബി (സ) തങ്ങളുടെ വയറ്റിലും മണ്ണ് പുരണ്ടിരുന്നു

وهو يقول، متمثّلا...........رواحة (ر)
അബ്ദുല്ലാഹിബിനു റവാഹ എന്നവരുടെ വാക്ക് ഉദ്ധരിച്ചുകൊണ്ട് നബി (സ) തങ്ങൾ പറയുന്നുണ്ടായിരുന്നു

والله لولا اللّه ماهتدينا
അല്ലാഹുവാണേ അവൻ നമുക്ക് സന്മാർഗം നൽകിയിട്ടില്ലായിരുന്നുവെങ്കിൽ. നമുക്ക് സന്മാർഗ്ഗം പ്രാപിക്കാൻ കഴിയുകയില്ലായിരുന്നു.

ولاتصدّقنا ولا صلّينا
നമുക്ക് സ്വദഖ ചെയ്യാനോ നിസ്കരിക്കാനോ കഴിയില്ലായിരുന്നു

فأنزلن سكينة علينا...وثبّت الأقدام إن لاقينا
അല്ലാഹുവേ ഞങ്ങൾക്ക് സമാധാനം ഇറക്കി തരണേ ശത്രുക്കളെ നേരിടുമ്പോൾ ഞങ്ങടെ പാദങ്ങൾക്ക് നീ സ്ഥൈര്യ നൽകണേ

إنّ الألی قد بغو علينا
ഞങ്ങളോട് ആരെങ്കിലും അക്രമം കാണിക്കുകയാണെങ്കിൽ

إذا أرادوا فتنة أبينا
അവർ കുഴപ്പമുണ്ടാക്കാൻ തീരുമാനിച്ചാൽ. ഞങ്ങൾ തടയുന്നതാണ്

وربّما كان يحفر.............حتی يستريح
ചിലപ്പോൾ നബി (സ) തങ്ങൾ ക്ഷീണിക്കുന്നത് വരെ കുഴി കുത്താറുണ്ടായിരുന്നു. ക്ഷീണിച്ചാൽ ആശ്വാസം ലഭിക്കുന്നതുവരെ ഇരിക്കുമായിരുന്നു

وجعل أصحابه يقول................مشاركتكم في الأجر
നബി(സ) തങ്ങളുടെ അനുയായികൾ പറഞ്ഞു :- അങ്ങേയ്ക്ക് പകരം ഞങ്ങൾ പണിയെടുക്കാം. അപ്പോൾ നബി (സ) തങ്ങൾ പറയും നിങ്ങളോടൊപ്പം പ്രതിഫലത്തിൽ പങ്കാളിയാകാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.

Post a Comment