CLASS 10 TAZKIYA 4

تعظيم النبي (ص)
നബി(സ) തങ്ങളോടുള്ള ആദരവ്

قيل للإمام مالك .............بحافر دابّة
ഇമാം മാലിക് (റ) തങ്ങളോട് ചോദിക്കപ്പെട്ടു : നിങ്ങളെന്താ മദീനയിൽ വാഹനപ്പുറത്ത് സഞ്ചരിക്കാത്തത്..? മാലിക് (റ) തങ്ങൾ പറഞ്ഞു :- തിരുനബി (സ) തങ്ങളുള്ള മണ്ണിൽ എന്റെ മൃഗത്തിന്റെ കാൽ കുളമ്പടി കൊണ്ട് ചവിട്ടുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല അതിൽ ഞാൻ ലജ്ജിക്കുന്നു.

قيل للإمام مالك...................وأنا قائم
ഇമാം മാലിക് (റ) തങ്ങളോട് ചോദിക്കപ്പെട്ടു : അബൂ ഹാസിം (റ) തങ്ങളുടെ വിജ്ഞാന മജ്ലിസിൽ അങ്ങ് എന്തേ ഇരിക്കാതിരുന്നത്, അദ്ദേഹം പറയുന്ന ഹദീസ് കേൾക്കാതിരുന്നത്....?
മാലിക് (റ) തങ്ങൾ പറഞ്ഞു :- അവിടെ ഇരിക്കാൻ എനിക്ക് സ്ഥലം ലഭിച്ചില്ല. അതിനാൽ നബി (സ) തങ്ങളുടെ ഹദീസ് നിന്നുകൊണ്ട് പഠിക്കലിനെ ഞാൻ വെറുക്കുന്നു.

سأله الخليفة أبو جعفر..............إلی يوم القيامة
ഇമാം മാലിക് (റ) തങ്ങളോട് അബു ജഅ്ഫർ (റ) എന്നവർ ചോദിച്ചു :- നബി (സ) തങ്ങളെ സിയാറത്ത് ചെയ്യുമ്പോൾ ഖിബ് ലക്ക് മുന്നിട്ടു കൊണ്ടാണോ അതല്ല നബി (സ) തങ്ങളിലേക്ക് മുന്നിട്ടു കൊണ്ടാണോ ദുആ ചെയ്യേണ്ടത്...?
മാലിക് (റ) പറഞ്ഞു :- നബി ﷺ തങ്ങളിൽ നിന്നും അങ്ങ് എന്തിന് മുഖം തിരിക്കണം.
നബി (സ) തങ്ങൾ നിങ്ങൾക്കും നിങ്ങളുടെ പിതാവ് ആദം (അ) നബിക്കും ഖിയാമത്ത്ന്നാൾവരേ യുള്ള അല്ലാഹുവിലേക്കുള്ള വസീലയാണ്.

قال له هارون الرّشيد : حبستنا ببابك
ഇമാം മാലിക് (റ) തങ്ങളോട് ഹാറൂൺ റഷീദ് ചോദിച്ചു :- നിങ്ങളുടെ വാതിൽക്കൽ ഞങ്ങളെ തടഞ്ഞുവെച്ചു അല്ലേ..?

قال مازدتّ علی أن توضّأت
ഇമാം മാലിക് (റ) തങ്ങൾ പറഞ്ഞു :- ഞാൻ തടഞ്ഞുവെച്ചില്ലല്ലോ. ഞാനൊരു വുളൂഅ എടുക്കുന്ന സമയം അല്ലേ എടുത്തിട്ടുള്ളൂ.

لأنّي علمت.......................أن أتأهّب له
കാരണം നിങ്ങൾ റസൂലുള്ളാന്റെ (സ) ഹദീസ് പഠിക്കാൻ വേണ്ടി വന്നതാണ് എന്ന് എനിക്ക് അറിയാം അപ്പോൾ അതിനുവേണ്ടി ഒരുങ്ങൽ ഞാൻ ഇഷ്ടപ്പെടുന്നു.

لمّا كثر علی مالك النّاس
മദീനയിൽ ഇമാം മാലിക് തങ്ങളുടെ വിജ്ഞാന സദസ്സിൽ ആളുകൾ നിറഞ്ഞപ്പോൾ

قيل له : لو.................يسمعهم
മഹാനവർകളോട് ചോദിക്കപ്പെട്ടു. അങ്ങയിൽ നിന്നും ഹദീസ് കേട്ട് പറഞ്ഞുകൊടുക്കുന്ന ഒരാളെ നിയമിച്ചു കൂടെ

فقال : قال اللّٰه تعالی : ﴿يٰٓأيّها الّذين.....................صوت النّبيّ﴾
അപ്പോൾ ഇമാം മാലിക് തങ്ങൾ പറഞ്ഞു :- അല്ലാഹു പറഞ്ഞു :- ഓ സത്യവിശ്വാസികളേ നിങ്ങളുടെ ശബ്ദം നബിതങ്ങളുടെ ശബ്ദത്തേക്കാൾ നിങ്ങൾ ഉയർത്തരുത്.

ولمّا جاء عروة....................بالحديبيّة
ഉർവത്ത് ബിനു മസ്ഹൂദ് സഖഫി മുശ്രിക് ആയിരുന്ന സമയത്ത് ഹുദൈബിയയിൽ നബി തങ്ങളുടെ അടുക്കൽ വന്നപ്പോൾ.

جعل يرمق إصحاب النّبيّ بعينه
അദ്ദേഹം ഇരുകണ്ണുകളും സ്വഹാബാക്കളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു

فرجع إلی أصحابه.................للنّبيّ
സ്വഹാബാക്കളുടെ നബി(സ) തങ്ങളോടുള്ള ബഹുമാനം കണ്ട് പരിഭ്രമത്തോടെ അദ്ദേഹം കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങി

فقال : أي قوم ، والله وفدت علی الملوك
എന്നിട്ട് പറഞ്ഞു ഓ ജനങ്ങളെ അല്ലാഹുവാണേ ഞാൻ ഒരുപാട് രാജാക്കന്മാരുടെ അടുക്കലേക്ക് ദൂതനായി പോയിട്ടുണ്ട്.

ووفدت علی قيصر وكسری وانّجاشي ،
റോമൻ ചക്രവർത്തി പേർഷ്യൻ ചക്രവർത്തി എത്യോപ്യൻ ചക്രവർത്തി എന്നീ രാജാക്കന്മാരുടെ അടുക്കലേക്കു നിവേദകനായി ഞാൻ പോയിട്ടുണ്ട്

والله إن رأيت....................محمّد محمّدا
അല്ലാഹുവാണ് സത്യം മുഹമ്മദ് നബിയുടെ സമുദായം മുഹമ്മദിനെ ബഹുമാനിക്കുന്നത് പോലെ വേറൊരു സമുദായവും അവരുടെ രാജാവിനെ ബഹുമാനിക്കുന്നതായി ഞാൻ കണ്ടിട്ടില്ല

والله إن يتنخّم...................وجهه وجلده
നബിതങ്ങൾ കഫം തുപ്പിയാൽ അനുയായികളിൽ ആരെങ്കിലും കയ്യിലെടുത്ത് മുഖത്തും ശരീരത്തിലും പുരട്ടുന്നു

وإذا أمرهم ابتدروا أمره
നബിതങ്ങൾ വല്ല കാര്യവും കൽപ്പിച്ചാൽ സ്വീകരിക്കാൻ അവർ ദൃതി കാണിക്കുന്നു.

وإذا توضّأ كادوا يقتتلون علی وصوءه
നബി തങ്ങൾ വുളൂഅ് ചെയ്ത ബാക്കി വെള്ളത്തിനുവേണ്ടി അവർ തിരക്കുകൂട്ടുന്നു

وإذا تكلّموا خفضوا أصواتهم عنده
വളരെ ശബ്ദം താഴ്ത്തി മാത്രം നബി തങ്ങളുടെ അരികിൽ അവർ സംസാരിക്കുന്നു

وما يحدّون إليه النّظر تعظيماله
നബി തങ്ങളോടുള്ള ആദരവ് കാരണത്താൽ അവർ അവരുടെ നോട്ടത്തെ കൂർപ്പിക്കുന്നില്ല (തുറിച്ചു നോക്കുന്നില്ല)

Post a Comment