CLASS 12 THAFSEER 10

عجز الآلهة وافتقارهم إلی عبّادهم
ആരാധ്യ വസ്തുക്കളുടെ ദുർബലതയും ആരാധകരിലേക്കുള്ള ആവശ്യകതയും

إنّ المشر كين....................وفي كتابه
മുശ്രിക്കുകൾ നബി ﷺ തങ്ങളെ പറ്റിയും രക്ഷിതാവായ അല്ലാഹുവിനെ പറ്റിയും അവിടുത്തെ പരിശുദ്ധ ഗ്രന്ഥത്തെ പറ്റിയും അവർ നബി ﷺ തങ്ങൾക്ക് ദുഃഖമുണ്ടാക്കുന്ന വാക്കുകൾ പറഞ്ഞുകൊണ്ട് ബുദ്ധിമുട്ടിച്ചു.

حيث دعاهم.......................في الشّدائد
അല്ലാഹുവിനെ ഏകനായി വിശ്വസിക്കലിലേക്കും പ്രയാസഘട്ടങ്ങളിൽ സഹായം പ്രതീക്ഷിച്ചു കൊണ്ട് അവർ ഉണ്ടാക്കിയ പൊള്ളയായ ആരാധ്യ വസ്തുക്കളെ ഉപേക്ഷിക്കലിലേക്കും നബി ﷺ തങ്ങൾ മുഷ്രികുകളെ ക്ഷണിച്ചപ്പോൾ.

فبيّن اللّه..............................رجائهم
അപ്പോൾ അല്ലാഹു അവരുടെ വിശ്വാസം തെറ്റാണെന്നും അവരുടെ പ്രതീക്ഷ നിഷ്ഫലമാണെന്നും അവർക്ക് വ്യക്തമാക്കി കൊടുത്തു.

بأنُهم لا ينصرون عبّادهم
കാരണം അവരുടെ ആരാധ്യ വസ്തുക്കളൊന്നും തന്നെ അവരുടെ ആരാധകരെ സഹായിക്കുന്നില്ല.

بل هم ينصرون
മറിച്ച് അവയെല്ലാം അവരാൽ സഹായിക്ക പെടുകയാണ്.

ثمّ سلّی اللّه......................وما يعلنون
പിന്നീട് അല്ലാഹു അവിശ്വാസികളുടെ രഹസ്യവും പരസ്യവുമായ എല്ലാ കാര്യങ്ങൾക്കും തക്കതായ പ്രതിഫലം നൽകും എന്ന് പറഞ്ഞുകൊണ്ട് അല്ലാഹു നബി ﷺ തങ്ങളെ സമാശ്വസിപ്പിച്ചു.

*۞واتّخذوا...................ينصرون۞*
അവർക്ക് സഹായം ലഭിക്കുവാൻ വേണ്ടി അല്ലാഹുവിന് പുറമേ പല ദൈവങ്ങളേയും അവർ സ്വീകരിച്ചിരിക്കുന്നു.

*۞لايستطيعون...............مّحضرون۞*
അവരെ സഹായിക്കാൻ അവർക്ക് (ദൈവങ്ങൾക്ക്) സാധിക്കുകയില്ല. അവർ അവർക്ക് (ദൈവങ്ങൾക്ക്) വേണ്ടി സജ്ജീകരിക്കപെട്ട പട്ടാളമാകുന്നു.

*۞فلا يحزنك.................يعلنون۞*
അതിനാൽ അവരുടെ വാക്ക് നബിയെ തങ്ങളെ ദുഃഖിക്കാതിരിക്കട്ടെ. തീർച്ചയായും അവർ രഹസ്യമാകുന്നതും പരസ്യമാക്കുന്നതു് നാം അറിയും.

*التفسير*
واتّخذ هؤلاء.......................إلی اللّه زلفی
അവരെ സഹായിക്കുമെന്നും അവരെ തൊട്ട് പ്രയാസങ്ങളെ തടയുമെന്നും അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുമെന്നും ആഗ്രഹിച്ചുകൊണ്ട് ഈ ബഹുദൈവവിശ്വാസികൾ അല്ലാഹു അല്ലാത്ത ആരാധ്യ വസ്തുക്കളായി സ്വീകരിച്ചു.

ولكنّ هذه............................إلی اللّه
എങ്കിലും അല്ലാഹുവിനെ കൂടാതെ അവർ ഉണ്ടാക്കി വെച്ച് ആരാധിക്കുന്ന ഈ ആരാധ്യ വസ്തുക്കൾകൊന്നും തന്നെ അവരെ സഹായിക്കാനോ അവർക്ക് ഭക്ഷണം നൽകാനോ അവരെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനോ സാധിക്കില്ല.

وهذه الأصنام.........................حقيرة
ഈ ആരാധ്യ വസ്തുക്കളെയും വിഗ്രഹങ്ങളെയും വളരെ നിന്ദ്യമായ നിലയിൽ അന്ത്യനാളിൽ ഒരുമിച്ചു കൂട്ടപ്പെടും.

وستحضر.....................اللّه تعالی
അവകളെ ആരാധിച്ചവരോടൊപ്പം അല്ലാഹുവിന്റെ മുന്നിൽ സന്നിഹിതരാക്കപ്പെടും.

وبذالك...........................وألمهم
അതുവഴി അവയെ ആരാധിച്ച വരുടെ ദുഃഖവും വേദനയും അല്ലാഹു അധികമാകും.

إذ إنّهم.....................ولاينفع
കാരണം തീർച്ചയായും അവർ ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ ആരാദിച്ചത്കൊണ്ട്.

وتكوا عبادة الواحد القهّار
ഏകനും പരമാധികാരിയുമായ അല്ലാഹുവിനെ ആരാധിക്കുന്നതിനെ അവർ ഉപേക്ഷിക്കുകയും ചെയ്തത് കൊണ്ട് .

فلا يحزنك...........................ومحنون
അതിനാൽ സത്യത്തെ കളവാകുന്ന ഇക്കൂട്ടർ തങ്ങളെ പറ്റി കവി എന്നും മാരണക്കാരനെന്നും ഭ്രാന്തനെന്നുമൊക്കെക്കെ പറയുന്നത് തങ്ങളെ വിഷമിപ്പിക്കരുത്.

ولاتحزن من كفرهم باللّه وبآياته
അല്ലാഹുവിനെ കൊണ്ടും അവന്റെ ദൃഷ്ടാന്തങ്ങളെ കൊണ്ടും ഇവർ അവിശ്വസിക്കുന്നതിന്റെ പേരിൽ തങ്ങൾ ദുഃഖിക്കരുത്.

فإنّ الله تعالی.......................في ضما ئرهم
തീർച്ചയായും അവർ പറയുന്നതും അവരുടെ നാവുകൾ കൊണ്ട് പരസ്യമാകുന്നതും അവരുടെ ഹൃദയങ്ങളിൽ രഹസ്യമാക്കി വയ്ക്കുന്നതുമായ എല്ലാ കാര്യങ്ങളും അള്ളാഹു അറിയുന്നവനാണ്.

وسيجازيهم عليه جميعا الجزاء الأوفی
അവർക്കെല്ലാം അതിന് ഏറ്റവും അനുയോജ്യമായ തിക്തഫലം അല്ലാഹു നൽകുക തന്നെ ചെയ്യും

*مفاد الآيات*
إنّ الشّرك يسلب عقل الإنسان
ബഹുദൈവാരാധന മനുഷ്യന്റെ ബുദ്ധിയെ നശിപ്പിക്കും.

ومن أوضح.........................نصرهم
അല്ലാഹുവിന്റെ വ്യക്തമായ അനുഗ്രഹങ്ങളും പ്രകടമായ ദൃഷ്ടാന്തങ്ങളും കണ്ടിട്ടും മുശ്രികീങ്ങൾ സഹായം പ്രതീക്ഷിച്ചു കൊണ്ട് വിഗ്രഹങ്ങളെ ആരാധ്യ വസ്തുക്കളായി സ്വീകരിച്ചത് അതിന്റെ ഏറ്റവും വ്യക്തമായ തെളിവുകളിൽ പെട്ടതാണ്.

والواقع أنّ...............................وحمايتهم
യഥാർത്ഥത്തിൽ ഈ വിഗ്രഹങ്ങളാവട്ടെ മരങ്ങളിൽ നിന്നും കല്ലുകളിൽ നിന്നും മറ്റും അവയെ നിർമ്മിചെടുക്കാനും അവയെ സംരക്ഷിക്കാനും അവരെ ആരാധിക്കുന്നവരിലേക്ക് എപ്പോഴും ആവശ്യമായവയാണ്.

Post a Comment