ദുൽഹിജ്ജ ഒന്നാമത്തെ വെള്ളിയാഴ്ച്ച

എവിടെയായിരുന്നാലും മുഖങ്ങൾ ലക്ഷ്യം വെക്കുന്നവനായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും.

   മുഹമ്മദ് നബിﷺയിലും ഉന്നതകുലജാതരായ അവിടത്തെ കുടുംബത്തിലും അല്ലാഹു ﷻ ഗുണം ചെയ്യട്ടെ..,

   _*ജനങ്ങളെ...,*_ 

   അല്ലാഹുﷻവിനെ ഭയപ്പെട്ട് സൂക്ഷിച്ചു ജീവിക്കുവാൻ എന്നോടും നിങ്ങളോടും ഞാൻ ഉപദേശിക്കുന്നു.

   പരിശുദ്ധനായ അല്ലാഹുﷻവിന്നാണ് സർവ്വസ്തുതിയും അവൻ വർഷത്തിൽ നിന്നും നിങ്ങൾക്ക് വേണ്ടി ഏതാനും ദിവസങ്ങളെ തിരഞ്ഞെടുത്തു. അവയെ പവിത്രമാക്കി. ചില സമയങ്ങളേയും തിരഞ്ഞെടുത്തു. അവയെ നിങ്ങൾക്ക് അവൻ വ്യക്തമാക്കിത്തരികയും അറിയിച്ചു തരികയും ചെയ്തു. അല്ലാഹുﷻവിലേക്കുള്ള മാർഗ്ഗം ലക്ഷ്യം വെച്ചതിന്റെ മേൽ അറിയിക്കലായും അവന്നരികിൽ ഉള്ളതിനെ ആഗ്രഹിക്കുന്നവന്ന് -പ്രതിഫലം- അധികരിപ്പിക്കപ്പെടൽ കൊണ്ട് ഉറപ്പ് കൊടുക്കലായും പ്രസ്തുത ദിവസങ്ങളെയും സ്ഥലങ്ങളെയും നിങ്ങളുടെ കുറ്റങ്ങളെ മായ്ക്കാനും, സൽക്കർമ്മങ്ങൾക്ക് വളരാനും പറ്റിയ സ്ഥലങ്ങളും സമയങ്ങളുമാക്കി. ആരെങ്കിലും നന്ദി ചെയ്താൽ നിർഭയരിൽ അവൻ എഴുതപ്പെട്ടു. ആരെങ്കിലും നന്ദി കേട് കാണിച്ചാൽ അല്ലാഹു ﷻ ലോകരെ തൊട്ട് ഐശ്വര്യമായവനാണ്.


   അല്ലാഹു ﷻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഇവ പത്ത് ദിവസങ്ങളാകുന്നു. മറ്റെല്ലാ മാസങ്ങളേക്കാളും ദുൽഹിജ്ജ മുന്തിക്കപ്പെടുന്നത് ഈ പത്ത് ദിവസങ്ങൾ കൊണ്ടാണ്. ബലിദിനത്തോടെ ഇവക്ക് അല്ലാഹു ﷻ അന്ത്യം നൽകുന്നു. അയ്യാമുന്നഫ്റിനെ ഹാജിമാർ മിനയിൽ നിന്നും മക്കയിലേക്ക് മടങ്ങുന്ന ദിവസങ്ങളെ അവയോട് പിന്തുടർത്തി. തന്നെ അനുസരിക്കുന്നവരുടെ പ്രാർത്ഥനക്ക് ഉത്തരം നൽകാനായി ഒരു മഹത്തായ സമ്മേളനം -അറഫ- അവയിൽ അവൻ ഏർപ്പെടുത്തി. 

   ജനങ്ങൾ അവരുടെ പിതാവ് ഇബ്റാഹീം നബി (അ) മിന്റെ ക്ഷണം സ്വീകരിക്കുന്നവരായി എല്ലാ വിശാലമായ വഴികളിൽ നിന്നും, രാജ്യങ്ങളിൽ നിന്നും പ്രസ്തുത സമ്മേളനത്തിലേക്ക് പുറപ്പെടുന്നു. അദ്ദേഹത്തിന്റെ മേൽ ശ്രേഷ്ഠമായ ഗുണം ചെയ്യലും, രക്ഷ നൽകലും ഉണ്ടാവട്ടെ. കാരണം, ഇതുപോലുള്ള ഒരു പത്തിലാണ് തന്റെ മകനെ അറുക്കൽ കൊണ്ട് അദ്ദേഹത്തെ അല്ലാഹു ﷻ പരീക്ഷിച്ചത്. സ്വന്തം കൈ കൊണ്ട് തന്നെ ആ പ്രവർത്തനം ഏറ്റെടുക്കാൻ അദ്ദേഹത്തോട് അല്ലാഹു ﷻ കൽപിച്ചു. തന്റെ രക്ഷിതാവിന്റെ കൽപനയിലേക്ക് അദ്ദേഹം എത്തിച്ചേർന്നു. അവന്റെ തൃപ്തിയുടെ പ്രകാശം കൊണ്ട് അദ്ദേഹത്തിന്റെ ഹൃദയത്തിലെ തീയെ അദ്ദേഹം അണച്ചു കളഞ്ഞു. കല്പിക്കപ്പെട്ട സ്ഥലത്തേക്ക് തന്റെ മകനെയുമായി അദ്ദേഹം പുറപ്പെട്ടു. നിശ്ചയിക്കപ്പെട്ട കാര്യം ആ മകനെ അദ്ദേഹം അറിയിച്ചു. നിർബന്ധമായ വിധിക്ക് അവർ കീഴടങ്ങി. തങ്ങളുടെ കാര്യം നിർവഹിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെ കുട്ടിയെ കമഴ്ത്തിക്കിടത്തി വലം കയ്യിൽ കത്തിയെടുത്തു മകനെ അറുക്കാൻ വേണ്ടി അതുമായി കുനിഞ്ഞു. അപ്പോൾ അല്ലാഹുﷻവിന്ന് സ്തുതിപാടലും നന്ദി പ്രകടിപ്പിക്കലും വെളിവാക്കിയവനായി മലക്കുകൾ അവർക്ക് വേണ്ടി ഉച്ചത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. കാട്ടുമൃഗം അവരോടുള്ള പ്രേമത്താൽ അട്ടഹസിക്കുന്നു. അവർക്ക് മീതെ ആകാശം മഴ വർഷിക്കുന്നു. ഭൂമി അവർക്കു താഴെ കുലുങ്ങുന്നു.


   ഇത്രയുമായപ്പോൾ അല്ലാഹു ﷻ അവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കി. തന്റെ പരീക്ഷണത്തിന്റെ മേലുള്ള ക്ഷമയുടെ ശക്തിയും. അല്ലാഹു ﷻ അദ്ദേഹത്തെ വിളിച്ചു: “ഓ ഇബ്രാഹിം, നീ സ്വപ്നത്തിൽ കൽപിക്കപ്പെട്ട കാര്യം സത്യമായി സ്വീകരിച്ചിരിക്കുന്നു. നിശ്ചയം നാം അപ്രകാരമാണ് ഗുണം ചെയ്യുന്നവർക്ക് പ്രതിഫലം നൽകുന്നത്. നിശ്ചയം ഇത് ഒരു വ്യക്തമായ പരീക്ഷണമാകുന്നു.

   മോചനദ്രവ്യവുമായി അറുക്കാനുള്ള മൃഗവുമായി ജിബ്രീൽ (അ) അദ്ദേഹത്തിനരികിൽ വന്നു. ഇബ്രാഹീം നബി കത്തിയുമായി അതിനെ സമീപിച്ചു. ബലിയായി അതിനെ അറുത്തു. അതിന്റെ മേൽ തക്ബീറിനെയും ബിസ്മില്ലാഹിയേയും അദ്ദേഹം ഉറക്കെ പറഞ്ഞു. അതിനാൽ പ്രസ്തുത ബലികർമ്മം തന്റെ പിൻഗാമികളിൽ അല്ലാഹു ﷻ സുന്നത്താക്കി, ചര്യയാക്കി. അതിലൂടെ നമ്മുടെ മേൽ അല്ലാഹു ﷻ അനുഗ്രഹത്തെ പൂർണ്ണമാക്കി.


   അതിനാൽ അല്ലാഹുﷻവിന്റെ അടിമകളെ, നിങ്ങളിൽ അല്ലാഹു ﷻ കരുണ ചെയ്യട്ടെ.., നിങ്ങൾ ഈ ദിവസങ്ങളുടെ പവിത്രതയിൽ നിന്നും അല്ലാഹു ﷻ ബഹുമാനിച്ചതിനെ ബഹുമാനിക്കുക. കുറ്റങ്ങളും നിരോധിക്കപ്പെട്ട കാര്യങ്ങളും നിങ്ങൾ ഉപേക്ഷിക്കുക.

   ബലിയറുക്കുന്നവർ അറുക്കുന്നതിനു മുമ്പ് നിയ്യത്ത് ചെയ്യട്ടെ. പരലോകത്ത് പോകുന്നവൻ സൽകർമ്മം ശേഖരിക്കുന്നതിൽ അശ്രദ്ധനാവരുത്. ദോഷങ്ങളുടെ വലകളിൽ നിന്നും നിങ്ങൾ അല്ലാഹുﷻവിലേക്ക് ഓടുക. അല്ലാഹുﷻവിന്റെ ചിഹ്നങ്ങളെ നിങ്ങൾ ആദരിക്കുക. ആരെങ്കിലും അല്ലാഹുﷻവിന്റെ ചിഹ്നങ്ങളെ ആദരിച്ചാൽ നിശ്ചയം അവ ഹൃദയങ്ങളുടെ ഭക്തിയിൽ പെട്ടതാണ്.

   നമ്മിൽ നിന്നും അല്ലാഹു ﷻ തൃപ്തിപ്പെടുന്നത് പ്രവർത്തിക്കാൻ  നമുക്കവൻ ഭാഗ്യം നൽകട്ടെ..,

   *നാം ആർക്ക് ആരാധന ചെയ്യുന്നുവോ അവന്റെ വചനം:*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*وَالْفَجْرِ ﴿١﴾ وَلَيَالٍ عَشْرٍ ﴿٢﴾ وَالشَّفْعِ وَالْوَتْرِ ﴿٣﴾ وَاللَّيْلِ إِذَا يَسْرِ ﴿٤﴾ هَلْ فِي ذَٰلِكَ قَسَمٌ لِّذِي حِجْرٍ ﴿٥﴾*


*(പ്രഭാതം തന്നെയാണ് സത്യം. പത്തു രാത്രികൾ തന്നെയാണ് സത്യം. ഇരട്ടയും ഒറ്റയും തന്നെയാണ് സത്യം. രാത്രി സഞ്ചരിച്ച് കൊണ്ടിരിക്കെ അത് തന്നെയാണ് സത്യം. അതിൽ (മേൽ പറഞ്ഞവയിൽ) കാര്യബോധമുള്ളവന്ന് സത്യത്തിന് വകയുണ്ടോ?)*

  *(ഫജ്ർ: 1-5)*

*بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ*

*يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَقُولُوا قَوْلًا سَدِيدًا ﴿٧٠﴾ يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَمَن يُطِعِ اللَّـهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا ﴿٧١﴾*

*സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുﷻവിനെ സൂക്ഷിക്കുകയും സത്യസന്ധമായി സംസാരിക്കുകയും ചെയ്യുക. എന്നാല്‍ അവന്‍ നിങ്ങളുടെ കര്‍മങ്ങള്‍ നന്നാക്കുകയും ദോഷങ്ങള്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹുﷻവിനെയും ദൂതനെയും (ﷺ) ആര് അനുസരിക്കുന്നുവോ അവര്‍ മഹത്തായ വിജയം കൈവരിക്കുക തന്നെ ചെയ്തു.*

Post a Comment