SEM 3 | THAFSEER 2

ചാരിത്ര ശുദ്ധി കാത്തുസൂക്ഷിന്നവരെ കുറിച്ച് വ്യഭിചാരാരോപണം നടത്തലും അതിനുള്ള ശിക്ഷയും

ആയത്തിനെ കുറിച്ച് :-

ചാരിത്ര ശുദ്ധി കാത്തുസൂക്ഷിക്കുന്ന സ്ത്രീകളെക്കുറിച്ച് വ്യഭിചാരാരോപണം നടത്തുന്നതിനുള്ള വിധിയാണ് ഈ ആയത്ത്കളിലൂടെ അള്ളാഹു വിശദീകരിക്കുന്നത്. ആരോപണം നടത്തുന്ന വ്യക്തി ,തന്റെ വാക്കിനെ സാധൂകരിക്കാൻ നാല് സാക്ഷികളെ കൊണ്ടുവന്നിട്ടില്ലെകിൽ അവന്റെ മേൽ 3 ശിക്ഷകൾ ഉണ്ടാവുമെന്ന് ഈ ആയത്ത് സ്ഥിരപ്പെടുത്തുന്നു.
1-80 അടി അടിക്കണം.
2- അവന്റെ സാക്ഷിത്വം തള്ളപ്പെടും.
3- അവനെ ഫാസിഖായി ഗണിക്കപ്പെടും. അല്ലാഹുവിന്റെ അടുക്കലും ജനങ്ങളുടെ അടുക്കലും അവൻ നീതിമാനെല്ലാതെയാകും.

പദാർത്ഥങ്ങൾ:-
يرمون :- വ്യഭിചാരാരോപണം നടത്തുക
المحصنات :-ചരിത്ര ശുദ്ധിസൂക്ഷിക്കുന്നവർ
الفاسقون :-അല്ലാഹുവിന് വഴിപെടുന്നതിൽ നിന്നും പുറത്ത് പോയവർ.
واصلحوا:- അവർ പ്രവർത്തനങ്ങളും സാഹചര്യങ്ങളും നന്നാക്കി


ആയത്തിന്റെ വിശദീകരണം:-
والذين.......................خلدة
ചാരിത്ര ശുദ്ധി സൂക്ഷിക്കുന്ന സ്ത്രീകളെ കുറിച്ചോ പുരുഷന്മാരെ കുറിച്ചോ മോശപ്പെട്ട തെറ്റിദ്ധാരണ ഉണ്ടാവുകയും വ്യഭിചാരാരോപണം നടത്തുകയും ചെയ്യുന്നവർ നീതിമാന്മാരായ നാല് സാക്ഷികളെ കൊണ്ടു വന്നിട്ടില്ലെങ്കിൽ, അവരെ ചാട്ടവാറുകൊണ്ട് 80 അടി അടിക്കണം.

ولا تقبلوا..................الفسقون
പിന്നീടൊരിക്കലും അവരുടെ സാക്ഷിത്വം സ്വീകരിക്കപ്പെടുകയില്ല. വ്യഭിചാരാരോപണം കാരണം അവരുടെ നീതി നഷ്ടപ്പെട്ടു പോയതു കൊണ്ടാണിത്.അവർ അല്ലാഹുവിനെ വഴിപ്പെടുന്നതിൽനിന്നും പുറത്തു പോയവരാണ്.

الا الذين................رحيم
എന്നാൽ ഖേദിച്ച് പശ്ചാതപിച്ച് തന്റെ തെറ്റിദ്ധാരണയിൽ നിന്ന് മടങ്ങിവരികയും സൽപ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തവർക്ക്, അവന്റെ പാപങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുകയും അവന് കരുണ ചെയ്യുകയും ചെയ്യും,അവന്റെ തൗബ സ്വീകരിക്കുകയും ചെയ്യും.

◼️ ചാരിത്ര ശുദ്ധി കാത്തുസൂക്ഷിക്കുന്ന സ്ത്രീ - പുരുഷന്മാരെ കുറിച്ച് വ്യഭിചാരാരോപണം നടത്തുന്നവർക്കുള്ള വിധിയെ കുറിച്ചാണ് ഇവിടെ അള്ളാഹു വിശദീകരിക്കുന്നത്. ആരോപണം നടത്തുന്നവൻ തന്റെവാക്കിനെ സാധൂകരിക്കും വിധം നാല് പുരുഷന്മാരെ സാക്ഷികളായി നിരത്തിയാൽ ആരോപണത്തിലുള്ള ശിക്ഷ അവനിൽ നിന്നും ഒഴിവാകും.ഇനി സാക്ഷികളെ അവൻ കൊണ്ടു വന്നിട്ടില്ലെങ്കിൽ അവനെ 80 അടി അടിക്കണം. അവന്റെ സാക്ഷിത്വം തള്ളപ്പെടുകയും ചെയ്യും. അവൻ അല്ലാഹുവിന്റെ അടുക്കലും ജനങ്ങളുടെ അടുക്കലും നീതി യില്ലാത്തവിധം തെമ്മാടി ആവുകയും ചെയ്യും.അല്ലാഹു ഹറാമാക്കിയ ഒന്നിനെ തകർത്തത് കൊണ്ടും, തന്റെ സഹോദരന്റെ അഭിമാനം നശിപ്പിച്ചത് കൊണ്ടും, വിശ്വാസികൾക്കിടയിൽ ദുർനടപ്പ് വ്യാപകമാകുന്നതിനെ ഇഷ്ടപ്പെട്ടത് കൊണ്ടു മാണ് ഇങ്ങനെ വന്നത്.

◼️തന്റെ വാക്കിൽ പശ്ചാതപിച്ച് മടങ്ങുകയും പറഞ്ഞതിൽ ഖേദിക്കുകയും തന്റെ സാഹചര്യങ്ങളെയും പ്രവർത്തനങ്ങളെ നന്നാക്കുകയും ചെയ്തവരെ ശിക്ഷയിൽനിന്നും അള്ളാഹു ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് ആരോപണം നടത്തുന്നവൻ തൗബ ചെയ്താൽ തെമ്മാടിയാണ് എന്നുള്ള വിധി നീങ്ങിപ്പോവുകയും അവന്റെ സാക്ഷിത്വം സ്വീകരിക്കപ്പെട്ടുകയും ചെയ്യും.

ആയത്തിന്റെ ഗുണപാഠങ്ങൾ:-


* പവിത്രതകളായ സ്ത്രീകളെ കുറിച്ച് വ്യഭിചാരാരോപണം നടത്തൽ വൻദോഷമാണ്.അത് ശിക്ഷയെ അനിവാര്യ മാക്കുകയും ചെയ്യും.
* വ്യഭിചാരാരോപണം നടത്തുന്നവൻ തന്റെ വാക്കിനെ സ്ഥിരപെടുത്താൻ 4 സാക്ഷികളെ കൊണ്ടുവന്നിട്ടില്ലെകിൽ അവനെ 80 അടി അടിക്കണം
* വ്യഭിചാരാരോപണം നടത്തുന്നവന്റെ സാക്ഷിത്വം തള്ളപ്പെടുകയും തെമ്മാടിയായി ഗണിക്കുകയും ചെയ്യും.
* വ്യഭിചാരാരോപണം നടത്തുന്നവൻ തൗബ ചെയ്‌താൽ തെമ്മാടിയെന്നുള്ള വിശേഷണം അവനിൽ നിന്ന് നീങ്ങി പോകും.
* വ്യഭിചാരാരോപണം നടത്തുന്നവന്റെ തൗബ സ്വീകരിക്കപ്പെടുകയും അവന് മാപ്പ് നൽകപ്പെടുകയും ചെയ്യും.
* ആരോപണത്തിൽ നിന്നും തൗബ ചെയ്യുന്നവന് ശിക്ഷയില്ല.
* തൗബ ചെയ്തവന്റെ സാക്ഷിത്വം സ്വീകരിക്കപ്പെടും.

Post a Comment