SEM 3 THAFSEER 9

ലൈംഗിക താൽപര്യങ്ങളും അവയെ നേരിടാനുള്ള പ്രകൃതിപരമായ മാർഗ്ഗങ്ങളും


 ആയത്തിനെ കുറിച്ച്:-

 ചാരിത്ര ശുദ്ധിയെ കുറിച്ചും വിശുദ്ധിയെ കുറിച്ചും, സമൂഹത്തെയും വ്യക്തികളെയും ലൈംഗിക 

 അതിക്രമങ്ങളിൽ നിന്നും വൃത്തികേടുകൾ വ്യാപിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുവാൻ വേണ്ടി സ്വകാര്യ അവയവങ്ങളെ സംരക്ഷിക്കുന്നതിനെ കുറിച്ചും ,നിയമപരമായ മര്യാദകളെ കുറിച്ചുമെല്ലാമാണ് കഴിഞ്ഞ ആയത്തുകളിൽ അല്ലാഹു പറഞ്ഞത്. പ്രകൃതിപരമായ ലൈംഗിക താല്പര്യങ്ങളെ നേരിടാനുള്ള സ്വാഭാവിക മാർഗങ്ങളാണ് ഈ ആയത്തുകളിൽ പരാമർശിക്കുന്നത്. അത് വിവാഹങ്ങളെ എളുപ്പമാക്കലാണ്.വിവാഹങ്ങളെ എളുപ്പമാക്കുകയും വിവാഹത്തിനുള്ള തടസ്സങ്ങളെ നീക്കുകയുമാണ് ഇതിനുള്ള മാർഗം. വൈവാഹിക മാർഗത്തിനും വീടുകൾ പണിയുന്നതിനും മനസ്സിനെ സംരക്ഷിക്കുന്നതിനുമുള്ള പ്രാഥമിക തടസ്സം സാമ്പത്തിക ബുദ്ധിമുട്ടുകളാണ് , ( തടസ്സങ്ങളാണ്). അതുകൊണ്ട് മുസ്ലിം സമൂഹത്തിനോടും സാമ്പത്തിക വിശാലത ഉള്ളവരോടും വിവാഹത്തിന് എളുപ്പമില്ലാത്ത( പ്രയാസപ്പെടുന്ന) സ്ത്രീ പുരുഷന്മാരെ സഹായിക്കുവാൻ ഈ ആയത്തിലൂടെ അള്ളാഹു കല്പിക്കുന്നു. വിവാഹത്തിനുള്ള എല്ലാ ഭാഗത്തുനിന്നുമുള്ള പ്രശ്നങ്ങളും കൈകാര്യം ചെയ്യാൻ വേണ്ടിയാണിത്. കാരണം നിയമം നിർമിക്കുന്നവൻ ജീവിതത്തിലെ എല്ലാ മേഖലകളേയും തന്റെ നിയമനിർമ്മാണത്തിൽ  ഉൾപ്പെടുത്തൽ അനിവാര്യമാണ്. അങ്ങനെ വരുമ്പോൾ ഒരുഭാഗം പരിഗണിച്ച് മറ്റൊരുഭാഗം ഒഴിവാക്കേണ്ടി വരില്ല.

 

പദാർത്ഥങ്ങൾ:-

الايمى :-സ്വതന്ത്രരായ ഇണകൾ ഇല്ലാത്തവർ

وإمآ كـكم :-അടിമ

وليستعفف :-ചരിത്ര ശുദ്ധിയെ തേടട്ടെ..

يبتغون الكتاب :-മോചന പത്ര കരാർ ആവശ്യപെടുന്നവർ

فتياتكم :-അടിമ സ്ത്രീകൾ

بغاء :-വ്യഭിചാരം

تحصنا:-വ്യഭിചാരത്തിൽ നിന്ന് സംരക്ഷിക്കുവാനും ചാരിത്ര ശുദ്ധി കാത്തു സൂക്ഷിക്കുവാനും

 

ആയത്തിന്റവിശദീകരണം

    മുഅ്മിനീങ്ങളെ,  നിങ്ങളുടെ അടികളിലും അയൽവാസികളിലും സ്വതന്ത്രരായ, നല്ല  ഇണകൾ ഇല്ലാത്തവർക്ക് നിങ്ങൾ വിവാഹം ചെയ്തു കൊടുക്കണം.

     ചാരിത്ര ശുദ്ധി സംരക്ഷിക്കാൻ വേണ്ടി വിവാഹം കഴിക്കാൻ താല്പര്യപെടുന്നവർ ദാരിദ്രരാണെകിൽ അള്ളാഹു അവന്റെ വിശാലമായ സമ്പത്ത് അവർക്ക് നൽകി അവരെ സമ്പന്നമാക്കുന്നതാണ്.

 

 അള്ളാഹു ധാരാളമായി നന്മ ഉദ്ദേശിക്കുന്നവനും വലിയ കാരുണ്യം ചെയ്യുന്നവനുമാകുന്നു. അടിമകളോട് വലിയ കരുണയുള്ളവനും അടിമയുടെ സാഹചര്യങ്ങൾ അറിയുന്നവന്നുമാണ്.

         വിവാഹം കഴിക്കാൻ താല്പര്യപെടുന്നവർക്ക് എല്ലാ വിധത്തിലുമുള്ള സഹായങ്ങളും നൽക്കാൻ വേണ്ടി മുസ്ലിം സമൂഹത്തോട് അള്ളാഹു കല്പിക്കുന്നു. രക്ഷിതാക്കളോടും ഉടമകളോടും അവരുടെ കീഴിലുള്ള അവിവാഹിതർക്ക് വിവാഹം ചെയ്തു കൊടുക്കാൻ അള്ളാഹു കല്പിക്കുന്നു. അപ്പോൾ ഒരാളുടെ അടുത്ത ബന്ധുക്കൾക്കും അനാഥയെ സംരക്ഷിക്കുന്നവനും അവർ വിവാഹത്തിലേക്ക് ആവശ്യമുള്ളവരാണെങ്കൽ അവർക്ക് വിവാഹം ചെയ്തു കൊടുക്കൽ നിർബന്ധമാണ്.  ഈ പറഞ്ഞതിൽ വിവാഹം ചെയ്തു കൊടുക്കുവാനുള്ള ഒരു പ്രേരണയുണ്ട്.  വിവാഹം ചെയ്തു കൊടുക്കുന്നവൻ ദരിദ്രനാണെങ്കിൽ അവരെ സമ്പന്നരാക്കുമെന്നും അല്ലാഹു വാഗ്ദാനം ചെയ്യുന്നു. ഇതിൽ ടെൻഷൻ തടയുവാനുള്ള മാർഗം അള്ളാഹു പറഞ്ഞുതരുന്നു.  കാരണം , വിവാഹം കഴിച്ചാൽ കുടുംബങ്ങളുടെ അംഗങ്ങൾ വർദ്ധിക്കുന്നതുകൊണ്ട് ദാരിദ്രം കൂടുമെന്ന് സ്വാഭാവികമായും ചിന്തിച്ചേക്കാം.

     ദാരിദ്ര്യം കൊണ്ടോ മറ്റോ വിവാഹം കഴിക്കാൻ സാധിക്കാതെ വരുന്നവർ, അള്ളാഹു അവന്റ കാരുണ്യത്തിൽ നിന്നും സമ്പന്നത നൽകുന്നത് വരെ നോമ്പ് എടുത്തു കൊണ്ട് അവന്റെ ചരിത്ര ശുദ്ധി സൂക്ഷിക്കൽ നിർബന്ധമാണ്.

      ഒരു അടിമയായ സ്ത്രീയോ പുരുഷനോ നല്ല വിധത്തിൽ മോചന പത്ര ക്കരാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അടിമകളുടെ ഉടമകളേ.. അവർക്ക് നിങ്ങൾ മോചന പത്രം എഴുതി കൊടുക്കണം, അവർക്ക് ജോലി ചെയ്യുവാനുള്ള കഴിവും അവർ മുഖേന ദീനിൽ നന്മ ഉണ്ടാകുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ

   നിങ്ങൾക്ക് അള്ളാഹു നൽകിയ സമ്പത്തിൽ നിന്ന് നിങ്ങൾ അവർക്ക് നൽകുകയും ചെയ്യുക.

     നിങ്ങളുടെ അടിമസ്ത്രീ പവിത്രത ഉദ്ദേശിക്കുന്നവരാണെങ്കിൽ സമ്പത്തിനുവേണ്ടി വ്യഭിചാരം ചെയ്യാൻ അവരെ നിങ്ങൾ നിർബന്ധിക്കരുത്.

 ഒരാൾ അടിമസ്ത്രീയോട്  വ്യഭിചാരം ചെയ്യാൻ നിർബന്ധിക്കുകയും നിർബന്ധത്തിൽ വഴങ്ങേണ്ടി വരികയും ചെയ്താൽ അവർക്ക് പൊറുത്തുകൊടുക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യും,  വ്യഭിചാരത്തിന് നിർബന്ധിച്ചവന് ശിക്ഷ ലഭിക്കുകയും ചെയ്യും.

              വിവാഹത്തിന് അശക്തരായ ആളുകൾക്കുള്ള വിധിയാണ്  അള്ളാഹു ഈ ആയത്തിലൂടെ വിശദീകരിക്കുന്നത്. ഒരാൾ ദാരിദ്ര്യം കാരണമായോ അടിമയയാതുകൊണ്ടോ വിവാഹത്തിന് കഴിയാതെ വന്നാൽ നോമ്പെടുത്ത് കൊണ്ടും അള്ളാഹുവിനെ ചിന്തിച്ചു കൊണ്ടും അയാൾ പവിത്രത സൂക്ഷിക്കണം.അടിമകളെ മോചിപ്പിക്കാൻ വേണ്ടിയും അടിമകളെ മോചിപ്പിക്കുവാനും മോചനം നൽകാൻ സഹായിക്കുവാനും എല്ലാ വിശ്വാസികളോടും ഇവിടെ അള്ളാഹു പ്രേരിപ്പിക്കുന്നു.സമ്പത്തിനുവേണ്ടി അടിമകളെ വ്യഭിചാരത്തിലേക്ക് തള്ളിവിടുന്നതിൽ നിന്ന് ഉടമകളെ അള്ളാഹു വിലക്കുന്നു. ജാഹിലിയ്യ കാലഘട്ടത്തിൽ ആർക്കെങ്കിലും അടിമ സ്ത്രീകൾ  ഉണ്ടെങ്കിൽ അവർ അടിമ സ്ത്രീകളെ വ്യഭിചാരത്തിലേക്ക് തള്ളി  വിടാറുണ്ടായിരുന്നു, അതിന് അവർക്ക് പൈസയും ലഭിക്കാറുണ്ടാ യിരുന്നു. അടിമസ്ത്രീ പവിത്രത ഉദ്ദേശിക്കുന്നില്ലെങ്കിൽ അവൾ വ്യഭിചാരത്തിനു പോയാൽ ( വേശ്യയാകും ) വ്യഭിചാരത്തിൽ നിന്നും തടഞ്ഞു വെക്കൽ അവളുടെ ഉടമക്ക് നിർബന്ധമാണ്. വ്യഭിചാരം വൃത്തികെട്ട ഒരു പ്രവർത്തനമാണ്. അതുകൊണ്ട് ചാരിത്ര ശുദ്ധി ഉദ്ദേശിക്കുന്ന ഒരു അടിമയെ ബുദ്ധിയുള്ള ആൾ എങ്ങനെയാണ് വ്യഭിചാരത്തിനു വേണ്ടി നിർബന്ധിക്കുക?

 

 ഈ ആയത്ത് ഇറങ്ങുവാനുള്ള കാരണം

 അബ്ദുല്ലാഹിബ്നു ഉബയ്യ് ഇബ്നു സലൂലിന് രണ്ട് അടിമകളുണ്ടായിരുന്നു. അയാൾ ഇവർ രണ്ടുപേരെയും വ്യഭിചാരം ചെയ്യാൻ നിർബന്ധിക്കാറുണ്ടായിരുന്നു.  അങ്ങനെ അവർ രണ്ടുപേരും നബി  തങ്ങളുടെ അടുത്ത് വന്ന് പരാതി പറഞ്ഞു, അപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയത്.

     ഓ ജനങ്ങളേ...  നിങ്ങൾക്ക് ഞാൻ ഖുർആനിൽ നിന്ന് വ്യക്തമായ ദൃഷ്ടാന്തങ്ങൾ അവതരിപ്പിച്ചു തന്നു . അതുപോലെ മുൻകഴിഞ്ഞ സമുദായത്തിന്റെ വാർത്തകളിൽ നിന്നും കുറെ പാഠങ്ങളും ഉദാഹരണമായി ഞാൻ അവതരിപ്പിച്ച് തന്നു . അള്ളാഹുവിന്റെ ശിക്ഷയെ ഭയക്കുന്ന സജ്ജരിതർക്ക് ഉപദേശമാ യിട്ടാണ് ഇതെല്ലാം അവതരിപ്പിച്ച് തന്നത്.

         മുൻകഴിഞ്ഞ ആയത്തുകളുടെ ഗൗരവം മനസ്സിലാക്കുവാനും അതിന്റെ മഹത്വം അറിയുവാനും  അതിനെ വേണ്ടവിധം സമീപിക്കുവാനും വേണ്ടിയാണ് ഇത് പറഞ്ഞത്.  ഖുർആനിൽ അള്ളാഹു കുറേ വിധികളും ചരിത്രങ്ങളും മുൻ കഴിഞ്ഞ ആളുകളുടെ വർത്തമാനങ്ങളും താക്കീതുകളും ഉപദേശങ്ങളുമെല്ലാം പറയാറുണ്ട്. കാഴ്ചപ്പാടുകളുള്ള അള്ളാഹുവിനെ സൂക്ഷിക്കുന്നവർക്ക് പാഠവും  ഉപദേശവുമാവാൻ വേണ്ടിയാണിത്.

 

ആയത്തിലെ ഗുണപാഠങ്ങൾ:-

* സ്വതന്ത്രരോ അടിമകളോ  ആയ വിവാഹിതരല്ലാത്ത മുസ്ലിമീങ്ങളെ വിവാഹം കഴിക്കാൻ സഹായിക്കൽ എല്ലാ വിശ്വാസികൾക്കും നിർബന്ധമാണ്.

* കുടുംബക്കാർക്കും അനാഥരുടെ കാര്യങ്ങൾ നടത്തി കൊടുക്കുന്നവർക്കും തങ്ങളുടെ കീഴിലുള്ള ആളുകൾക്ക് വിവാഹം ചെയ്തു കൊടുക്കൽ നിർബന്ധമാണ്.

 * ഒരു ദരിദ്രൻ വിവാഹം ചെയ്താൽ അയാളെ അള്ളാഹു സമ്പന്നനാക്കും.

*അടിമ ,മോചന പത്രതിനുള്ള നിബന്ധന പൂർത്തിയാക്കിയാൽ അവന് മോചന പത്രം നൽകാൻ  ഉടമ സഹായിക്കണം.

* നിർബന്ധിക്കപ്പെട്ടോ സ്വയം താല്പര്യം മുഖേനയോ  വ്യഭിചാരം ചെയ്യൽ ഹറാമാണ്.

* ഖുർആനിൽ കുറേ  വിധികളും ചരിത്രങ്ങളും വർത്തമാനങ്ങളും ഉപദേശങ്ങളും ഉൾക്കൊള്ളുന്നുണ്ട്.

* ഉൾക്കാഴ്ചയുള്ളവർക്ക് ഉപദേശവും പാഠവുമാണ് ഖുർആൻ.


Post a Comment